Saturday, March 31, 2018

മഴപ്പാട്ട്‌..

മഴകൾ കൊള്ളാൻ എന്തു രസമെന്നോ..
മഴകൾ കൊള്ളാൻ എന്തു ഇഷ്ടമെന്നോ..
മാനത്തമ്മേ..മാനത്തമ്മേ..
മഴകൾ ഒത്തിരി തന്നോളൂ.

മഴകൾ ഒത്തിരി തന്നാലൊ ഞങ്ങൾ
ഇലകൾ കീഴിൽ നിന്നോളാം.
ഇലകൾ തുന്നിയ കൂട്ടിൽ നിന്ന്
കുഞ്ഞിക്കിളിയുമായ്‌ കളിച്ചീടാം.
തെന്നി കളിക്കും കുസൃതികാറ്റിൽ
പഴുത്ത മാങ്ങകൾ തിന്നീടാം.
ചെല്ലക്കാറ്റിൻ പൂമണമേറി
മുല്ലച്ചെടിയുമായ്‌ മിണ്ടീടാം.

കളകളമൊഴുകും നീരുറവയൊഴുക്കിൽ
പേക്രോം തവളയും മാക്രിക്കുട്ടനും തല പൊക്കുന്നേ..
ഞണ്ടുകൾ മീനുകൾ തുള്ളിതുള്ളി നീന്തുന്നേ..
നീർക്കോലികൾ പാഞ്ഞു നടക്കുന്നേ..

മാനത്തമ്മേ..മാനത്തമ്മേ..
മഴകൾ ഒത്തിരി തന്നോളൂ
കുതിച്ചു ചാടും തുള്ളികളൊഴുകി
മണ്ണിൻ മടിയിൽ ചാലുകളൊഴുക്കി തീർക്കട്ടെ.
കുതിച്ചു പായും തീവണ്ടികളായ്‌
മനസ്സിൽ കടലുകൾ നിറയ്ക്കട്ടെ.